
കൊച്ചി : മനക്കൽ സെന്റർ ഫോർ കാൻസർ ആൻഡ് ഇൻക്യൂറബിൾസ്, ഉഗ്രപുരം, അരീക്കോട്, മലപ്പുറം എന്ന സ്ഥാപനത്തിലെ ചികിത്സകനായ ഡോക്ടർ എ.ഐ.ഹിദയാത്തുള്ള ക്യാൻസർ രോഗ ചികിത്സ സംബന്ധിച്ചുള്ള ചില അശാസ്ത്രീയ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തി വരികയായിരുന്നു.. കാൻസർ ചികിത്സയുടെ ഭാഗമായിട്ടുള്ള കീമോ തെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ പാലിയേറ്റീവ് ചികിത്സകൾ ആണെന്നും, ഇവ രോഗത്തിൽ നിന്നും താത്കാലിക ആശ്വാസം മാത്രമാണ് നൽകുക എന്നും കാൻസർ രോഗത്തിന് പൂർണമായ രോഗ ശമനം നിലവിൽ ഓഫർ ചെയ്യുന്ന ഏക വൈദ്യ ശാസ്ത്രം ഹോമിയോപ്പതി ആണെന്നും, മനക്കൽ സെന്റർ ഫോർ കാൻസർ ആൻഡ് ഇൻക്യൂറബിൾസ് എന്ന സ്ഥാപനത്തിലൂടെ കാൻസർ രോഗത്തിന് പൂർണമായ ശമനം ലഭിക്കും ഡോക്ടർ തന്റെ വീഡിയോകളിലൂടെ പ്രചരിപ്പിച്ചു..
ഈ തരത്തിലുള്ള പ്രചരണങ്ങൾ The Homoeopathic Practitioners (Professional Conduct, Etiquette 1. and Code of Ethics) Regulations, 1982 പ്രകാരവും National Commission for Homoeopathy (Professional Conduct, Etiquette and Code of Ethics for Practitioners of Homoeopathy) Regulations, 2022 പ്രകാരവും നിയമവിരുദ്ധമാണ്. ഇതിനെതിരെ ശാസ്ത്ര സംഘടന ആയ ക്യാപ്സ്യൂൾ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ മുൻപാകെ പരാതി നൽകി.
കൗൺസിലിന്റെ അന്വേഷണത്തിൽ ഈ പറഞ്ഞ പരാതികൾ ശരിയെന്ന് കാണുകയും, ഡോക്ടർ.എ,ഐ. ഹിദായത്തുള്ള പൊതുജനങ്ങളെയും രോഗികളെയും തെറ്റിദ്ധരിപ്പിക്കുന്ന എല്ലാവിധ പരസ്യ നവമാധ്യമ പ്രചാരണങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
വൈദ്യ നൈതികതക്ക് എതിരായ ഇത്തരം പ്രവർത്തികൾ തുടർന്നാൽ ഡോക്ടർക്കെതിരെ നിയമപ്രകാരമുള്ള ശക്തമായ നടപടികൾ ഉണ്ടാകുമെന്നു മെഡിക്കൽ കൗൺസിൽ ശക്തമായ താക്കീത് നൽകുകയും ചെയ്തു.